08 April, 2022 11:35:40 AM


കെ റെയിലിനെ എതിർക്കുന്നത് വികസന വിരോധികൾ: എസ്. രാമചന്ദ്രന്‍പിള്ള



കണ്ണൂർ: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാകണമെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേരള ഘടകത്തിന്‍റെയും ആഗ്രഹമെന്ന് എസ്. രാമചന്ദ്രന്‍പിള്ള. ഇക്കാര്യത്തില്‍ താനും യെച്ചൂരിയും പിണറായിയും പറയുന്നത് ഒരേകാര്യമാണ്. വികസന വിരോധികളായ ചിലരാണ് പദ്ധതിക്കെതിരായി നില്‍ക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ശ്രദ്ധയോടെ പരിഗണിക്കുന്നുണ്ട്. പരിസ്ഥിതി ആഘാത പഠനത്തില്‍ പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ടുപോകും. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നയങ്ങളും തീരുമാനിച്ചുകഴിഞ്ഞതാണ്. എല്ലാ വിഷയങ്ങളും സംബന്ധിച്ചും തുറന്ന് ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുന്ന സമ്പ്രദായമാണ് പാര്‍ട്ടിക്കുള്ളത്.

ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനമടക്കം അട്ടിമറിക്കപ്പെടുന്നു. സ്വതന്ത്രമായ വിദേശനയവും ഇല്ലാതായിരിക്കുന്നു. ഇക്കാര്യങ്ങളില്‍ ആരൊക്കെ ബിജെപിയെ എതിര്‍ക്കാന്‍ തയാറുള്ളത് അവര്‍ക്കെല്ലാം ഒപ്പമായിരിക്കും സിപിഎമ്മെന്നും എസ്ആർപി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K