11 December, 2022 08:30:11 PM


കൊളീജിയം ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചു; ജസ്റ്റീസ് ദീപങ്കർ ദത്ത സുപ്രീം കോടതി ജഡ്ജി



ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദീപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തി. ജസ്റ്റീസ് ദീപങ്കർ ദത്തയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചു. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാൽ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി ഉയരും. ചീഫ് ജസ്റ്റീസ് അടക്കം സുപ്രീം കോടതിയിൽ 34 ജഡ്ജിമാരാണ് ഉണ്ടാവേണ്ടത്. ജഡ്ജിമാരുടെ അംഗീകൃത അംഗസംഖ്യ 34 ആണ്. നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് ജസ്റ്റീസ് ദത്തയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തിയ വിവരം അറിയിച്ചത്.

സുപ്രീം കോടതി ജഡ്ജിയായി 2030 ഫെബ്രുവരി എട്ടുവരെ ജസ്റ്റീസ് ദീപാങ്കര്‍ ദത്തയ്ക്ക് കാലാവധിയുണ്ട്. സെപ്റ്റംബര്‍ 26 ന് അന്നത്തെ ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് ജസ്റ്റീസ് ദത്തയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാർശ നൽകിയത്. കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എസ്.കെ. ദത്തയുടെ മകനാണ്. 2006 ല്‍ കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി സേവനം ആരംഭിച്ച ദീപാങ്കര്‍ ദത്ത, 2020 ഏപ്രില്‍ 28 നാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K