29 October, 2016 12:28:01 PM


ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി



കാലിഫോര്‍ണിയ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ ഉപയോഗം കാന്‍സറിനിടയാക്കിയെന്ന പരാതിയില്‍ യുവതിക്ക് 57 മില്യണ്‍ ഡോളര്‍( ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ ) നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധി. അമേരിക്കയിലെ സെന്റ്ലൂസിയ കോടതിയാണ് ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. 2012ലാണ് യുവതിക്ക് അണ്ഡാശയ അര്‍ബുദം കണ്ടെത്തിയത്. ജോണ്‍സണ്‍സ് പൗഡര്‍ ഉപയോഗമാണ് കാന്‍സറിന് ഇടയാക്കിയത് എന്ന് ആരോപിച്ച്‌ ജിയാന്‍ജി പരാതി നല്‍കുകയായിരുന്നു.



കേസില്‍ വാദം സെപ്തംബറില്‍ പൂര്‍ത്തിയായിരുന്നെങ്കിലും ശിക്ഷ വിധി ഇപ്പോഴാണുണ്ടാവുന്നത്. സമാനമായ രീതിയില്‍ കമ്പനിക്കെതിരേയുള്ള 2000ത്തില്‍പരം കേസുകള്‍ വിവിധ കോടതികളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
സമാനമായ കേസില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി പരാതി കാര്‍ക്ക് 720 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഫെബ്രുവരിയില്‍ അലബാമ കോടതി വിധിച്ചിരുന്നു. 30 വര്‍ഷം ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉല്‍പന്നത്തിന്‍റെ ഉപോഭോക്താവായിരുന്ന ജാക്കി ഫാകസ് എന്ന യുവതി കാന്‍സര്‍ ബാധിച്ച്‌ മരിച്ചതിനേ തുടര്‍ന്ന് കുടുംബം നല്‍കിയ പരാതിയിലായിരുന്നു കോടതി വിധി.



എന്നാല്‍ തങ്ങളുടെ ഉല്‍പന്നം കാന്‍സറിനിടയാക്കുന്നു എന്ന വാദം കമ്ബനി അധികൃതര്‍ നിഷേധിച്ചു. 1894 മുതല്‍ ഈ രംഗത്തുള്ള കമ്ബനി തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഉല്‍പാദനം നടത്തുന്നത്. ഇപ്പോഴത്തെ വിധിക്കെതിരെ അപ്പീല്‍ പേകുമെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K