22 March, 2019 01:40:14 PM


സർവ്വകലാശാലാ കാമ്പസിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: പേരൂർ സ്വദേശിക്ക് തടവും പിഴയും



ഏറ്റുമാനൂർ: എം.ജി. സർവകലാശാല ക്യാമ്പസിൽ ജീവനക്കാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിന് രണ്ടു വർഷം തടവും പിഴയും. പേരൂർ മണ്ണൂശേരി വീട്ടിൽ പാർത്ഥന്റെ മകൻ ശ്രീജിത്തി(37)നെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്.

രണ്ടു വർഷത്തിൽ ഒരു വർഷം കഠിനതടവ് അനുഭവിക്കുകയും പതിനായിരം രൂപ പിഴയായി അടയ്ക്കുകയും ചെയ്യണം. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. സർവകലാശാല ക്യാമ്പസിൽ പുരുഷ ഹോസ്റ്റലിനു സമീപത്തു കൂടി നടക്കുകയായിരുന്ന ജീവനക്കാരിയായ യുവതിയെ ബൈക്കിലെത്തിയ ശ്രീജിത്ത് കടന്നു പിടിക്കുകയായിരുന്നുവത്രേ. യുവതി നൽകിയ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരമാണ് പ്രതിയ്‌ക്കെതിരെ ശിക്ഷവിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പി.അനുപമ കോടതിയിൽ ഹാജരായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K