26 March, 2019 08:28:51 PM


മകളുടെ മുന്നില്‍ അമ്മ ചിന്നഭിന്നമായി; കോട്ടയം മൂലവട്ടത്ത് ട്രയിനിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കള്‍




കോട്ടയം: മൂലവട്ടം മാടമ്പുകാട് ട്രയിനു മുന്നിൽ ചാടി മരിച്ചത് കമിതാക്കളെന്നു പൊലീസ്. മേസ്തിരി പണികാരനായ പള്ളിക്കത്തോട് സ്വദേശി ശ്രീകാന്തും ഇയാളുടെ കാമുകി അകലക്കുന്നം മണലുങ്കല്‍ ശാന്താമന്ദിരത്തില്‍ സ്വപ്‌ന(34)യുമാണ് ചൊവ്വാഴ് വൈകിട്ട് ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. സ്വപ്നയുടെ മകൾ അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ രക്ഷപെട്ടിരുന്നു. 

വികലാംഗനായ വിനോദ് കുമാറിന്‍റെ ഭാര്യ സ്വപ്ന പ്രദേശവാസിയായ ശ്രീകാന്തുമായി ഒരു വർഷം മുമ്പാണ് അടുപ്പത്തിലാകുന്നത്. ഇവരുടെ ബന്ധത്തെചൊല്ലി സ്വപ്നയും ശ്രീകാന്തിന്‍റെ ഭാര്യയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി ആര്യ പൊലീസിനു മൊഴി നല്‍കി. ചൊവ്വാഴ്ച രാവിലെ ശ്രീകാന്ത് സ്വപ്നയെ ഫോണില്‍ വിളിച്ച് താന്‍ ജീവനൊടുക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നുവത്രേ. തുടര്‍ന്ന് സ്വപ്‌നയും മകളെയും കൂട്ടി പള്ളിക്കത്തോട്‌ എത്തുകയും ശ്രീകാന്തിനെ കാണുകയുമായിരുന്നു. തുടര്‍ന്ന് മൂന്ന് പേരും മണിപ്പുഴയില്‍ ബസിറങ്ങി ഹോട്ടലിലെത്തി ഭക്ഷണം കഴിച്ച ശേഷം മാടമ്പുകാട് ഭാഗത്തെത്തി. 

ഇവര്‍ ട്രാക്കിലൂടെ നടക്കുമ്പോൾ ചിങ്ങവനം ഭാഗത്തു നിന്ന് പാസഞ്ചര്‍ ട്രയിന്‍ വരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ആര്യ ട്രാക്കിൽ നിന്ന് ഓടി മാറി. ഇതിനിടെ സ്വപ്‌നയും ശ്രീകാന്തും കൈകള്‍ കോർത്തുപിടിച്ചു ട്രാക്കിൽ തന്നെ നില്‍ക്കുകയും ട്രയിന്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K