20 August, 2022 10:11:43 AM


വടകര കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയ രണ്ടു പോലീസുകാർ അറസ്റ്റിൽ



കോഴിക്കോട്: വടകര കസ്റ്റഡി മരണത്തിൽ രണ്ടു പോലീസുകാരെ അറസ്റ്റ് ചെയ്തു. വ‌ടകര പോലീസ് സ്റ്റേഷനിലെ എസ്ഐ നിജീഷ്, സിപിഒ പ്രജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രി ഇരുവരും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോള്‍ സഹകരിക്കേണ്ടിവരും.

കഴിഞ്ഞ മാസം 21 ന് രാത്രിയാണ് സജീവന്‍ വടകര സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിലേക്ക് നയച്ചിതിന് പിന്നില്‍ ശാരീരികവും മാനസികവുമായ സമ്മര്‍ദമാണെന്ന് ആരോപിച്ചായിരുന്നു പോലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നത്.

തനിക്ക് നെഞ്ച് വേദനയുണ്ടെന്ന കാര്യം സജീവന്‍ പറഞ്ഞെങ്കിലും പോലീസുകാർ സഹായിച്ചില്ല. ഒരു മണിക്കൂറോളം സ്‌റ്റേഷന്‍ വളപ്പില്‍ കിടന്ന ശേഷം സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതും പോലീസുകാര്‍ക്കെതിരെ കേസെടുത്തതും. സംഭവത്തെ തുടര്‍ന്ന് വടകര സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കെതിരേയും നേരത്തെ അച്ചടക്ക നടപടിയുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K