11 April, 2023 01:50:41 AM


ജോസ് കെ. മാണിയുടെ മകന്‍റെ ലൈസൻസ് റദ്ദാക്കും: കേസ് ദുർബലപ്പെടുത്താൻ പോലീസ് ശ്രമിച്ചു



കോട്ടയം: ഇന്നോവ കാറിന്‍റെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി ജൂണിയറിന്‍റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. മൂന്ന് മാസത്തേക്കെങ്കിലും കെ.എം. മാണി ജൂണിയറിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം.

അപകടം നടന്ന മണിമല ബിഎസ്‌എന്‍എൽ ഓഫീസിന് സമീപത്ത് മോട്ടോർ വാഹന വകുപ്പ് പ്രാഥമിക പരിശോന നടത്തിയിരുന്നു. ഈ നടപടിയുടെ തുടർച്ചയായി ആണ് ലൈസൻസ് റദ്ദാക്കലിലേക്ക് കടക്കുന്നത്. പോലീസിന്‍റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കുക.

ശനിയാഴ്ച രാത്രി നടന്ന അപകടത്തിൽ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവർ മരിച്ചിരുന്നു. KL-07-CC-1717 എന്ന ഇന്നോവ കാറിൽ സ്കൂട്ടർ ഇടിച്ചാണ് ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിർദിശയിൽ നിന്നും മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

അതേസമയം, വാഹനാപകട കേസ് ദുർബലപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായി ദൃക്സാക്ഷികൾ. എഫ്.ഐ.ആറിൽ വാഹനം ഓടിച്ച ഡ്രൈവറുടെ പേര് ചേർക്കാതെ 47 വയസ്സെന്ന് രേഖപ്പെടുത്തി യഥാർഥ ഡ്രൈവറെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായാണ് പ്രധാന ആരോപണം.

അമിതവേഗത്തിൽ റാന്നി ഭാഗത്ത് നിന്നും വന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നാലുപ്രാവശ്യം വട്ടംകറങ്ങി. ഇതേസമയം എതിർദിശയിൽ മണിമല ഭാഗത്തു നിന്ന് വരുകയായിരുന്ന ആക്ടീവ സ്കൂട്ടർ റോഡിൽ വട്ടംകറങ്ങിയ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ഇതോടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇരുവരും റോഡിൽ തെറിച്ചു വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഇതിന് വിരുദ്ധമായാണ് എഫ്.ഐ.ആർ തയാറാക്കിയത്. ഒരേ ദിശയിൽ വരുകയായിരുന്ന വാഹനങ്ങളിൽ സ്കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് വരുത്താനുള്ള ശ്രമമാണ് നടന്നത്.

യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ കൂട്ടിയിടിച്ചത് ജോസ് കെ. മാണിയുടെ സഹോദരി ഭർത്താവിന്‍റെ ഇന്നോവ കാറുമായാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് അപകടം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ ജോസ് കെ. മാണിയുടെ ബന്ധുവിൽ നിന്നാണ്. അപകടം ഉണ്ടാകുമ്പോൾ കാർ ഓടിച്ചിരുന്നത് വളരെ പ്രായം കുറഞ്ഞയാളായിരുന്നുവെന്നും ഇയാളുമായി താൻ സംസാരിച്ചപ്പോൾ ഒരു അബദ്ധം പറ്റിയതാണെന്നും മഴ പെയ്ത് റോഡിൽ വഴുക്കലുണ്ടായതു മൂലം വാഹനം നിയന്ത്രിക്കാനായില്ലെന്നും ദൃക്സാക്ഷിയോട് യുവാവ് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K